രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോൾ രാജ്യത്തിന്റെ ശ്രദ്ധ അയോധ്യയിലേക്ക് തിരിയുന്നു.രാഷ്ട്രീയ നേട്ടത്തിനുള്ള ശ്രമമെന്ന് എതിര്‍പക്ഷ വിശേഷിപ്പിച്ച സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും വലിയ പരിപാടിയിൽ കേരളത്തിൽ നിന്ന് ആരായിരിക്കും പങ്കെടുക്കുക?പരിപാടിക്കുള്ള അതിഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും പങ്കെടുത്തവരുടെ കൃത്യമായ ചിത്രം ഇപ്പോഴും വ്യക്തമല്ല.വിഎച്ച്പി സംസ്ഥാന അധ്യക്ഷൻ വിജി തമ്ബിയാവും കേരളത്തിലെ സംഘ് സംഘടനയെ പ്രതിനിധീകരിച്ച് അയോധ്യയിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നു.മാതാ അമൃതാനന്ദമയി ഉൾപ്പെടെ വിവിധ സന്യാസിമാരും ഉണ്ടാകും.അയോധ്യ പ്രാണപ്രതിഷ്ഠയ്ക്കൊപ്പം രാമക്ഷേത്രത്തിലെ അക്ഷതം സംസ്ഥാനത്തെ 35,000 വീടുകളിൽ എത്തിക്കുമെന്ന് സംഘപരിവാർ സംഘടനകൾ അറിയിച്ചു. പ്രവർത്തകർ വീടുകളിലെത്തി അക്ഷതം വിതരണം ചെയ്യും.
Related Posts
നിരോധനം ഏര്‍പ്പെടുത്തി
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി, തൃപ്രയാര്‍ ശ്രീ രാമസ്വാമി എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ജനുവരി 17ന് തൃശൂര്‍, കുന്നംക്കുളം, ചാവക്കാട്, കൊടുങ്ങലൂര്‍…
അധ്യാപകന്റെ കൈ വെട്ടി ; എൻ ഐ എയുടെ പിടിയിൽ
13 വർഷങ്ങൾക്ക് മുൻപ് തൊടുപുഴയിൽ 2010 ജൂലൈയിൽ പ്രൊഫസർ ടി ജെ ജോസെഫിന്റെ കൈ വെട്ടിയ പ്രതി സവാദിനെ കണ്ണൂരിൽ എൻ ഐ എ യുടെ പിടിയിൽ…
കാർത്തി ചിദംബരത്തിന് കോൺഗ്രസിന്റെ കാരണം കാണിക്കൽ നോട്ടീസ് : മോദി സ്തുതിയാണ് കാരണം എന്ന് സൂചന
മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കോൺഗ്രസ് നോട്ടീസ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയതിന്നാണ് കാരണം കാണിക്കൽ നോട്ടീസ്. കാർത്തി ചിദംബരത്തിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്…